Saturday 17 January 2015

ഇല

    ഇന്നലെ എന്‍റെ മുന്നില്‍ യൗവനത്തിന്‍റെ (പസരിപ്പ് നഷ്ടപ്പെട്ട് വാര്‍ദ്ധക്യത്തിലേക്ക് കടന്ന ഒരില ഞെട്ടറ്റു വീണു. അത് കാറ്റത്ത് പറന്ന് ഒരു ബെഞ്ചിന്‍റെ മുകളിലായ് എത്തപ്പെട്ടു. കുറച്ചു മുന്നെ (പണയപരവശരായ യൗവനങ്ങള്‍ അവിടെയിരുന്ന് പുണരുന്നുണ്ടായിരുന്നു. കൗതുകത്തോടെ ഞാനാ ഇലയെ പിന്തുടര്‍ന്നു. അതു പതിയെ ഇളകിക്കൊണ്ടിരിക്കുന്നു, യൗവനങ്ങള്‍ അനുരാഗപുളകിതരായ പോലെ. കാറ്റും ഇലയും കമിതാക്കള്‍ ആണോ, ഞാന്‍ സംശയിച്ചു. ആ ഇല പിന്നെയും പറന്നു. ഇത്തവണ കുട്ടികളുടെ പാര്‍ക്കിലാണെത്തിയത്. അവിടെയുണ്ടായിരുന്ന ഊഞ്ഞാലിലും ഓരോ റൈഡുകളിലും അത് പറന്നു വീഴുന്നുണ്ടായിരുന്നു. കുരുന്നുകള്‍ കളിച്ച് തിമിര്‍ത്തിരുന്ന ആ പാര്‍ക്കില്‍ ഇല സന്തോഷിക്കുന്നത് പോലെ തോന്നി. അവസാന കാലഘട്ടത്തില്‍ (പിയ്യപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കുന്ന ഒരു കാമുകനെ പോലെ തോന്നിച്ചു ആ ഇളം കാറ്റ്. പെട്ടെന്ന് ശക്തിയായ ഒരു കാറ്റില്‍ ഇല പറന്ന് ഒരു ഓവ് ചാലില്‍ ചെന്ന് പതിച്ചു. നോക്കി നില്‍ക്കെ അതെന്നില്‍ നിന്നും ഒഴുകിയകന്നു...

        എന്‍റെ മനസ്സ് കലുഷിതമായി. വാര്‍ദ്ധക്യത്തില്‍ മനുഷ്യരും യൗവനവും ബാല്യവും ആ(ഗഹിക്കുന്നുണ്ടോ...?

                                                           -രാകേഷ്  രാഘവന്‍ 

Saturday 10 January 2015

സ്വപ്നം

ഇന്നലെ  ഞാന്‍ ഒരു സ്വപ്നം കണ്ടു...

    മരിക്കാന്‍ വേണ്ടി ക്യൂ നില്‍ക്കുന്ന മനുഷ്യര്‍, എണ്ണമെടുത്ത് വരി വരിയായ് ഉറുന്പ്. കണ്ണീര്‍ വറ്റി രക്തമിറ്റുന്ന ഒരു സ്(തീ മുന്നിലേക്കോടുന്നു. ഓരോ തുള്ളി രക്തത്തിനു ചുറ്റും നൃത്തം ചവിട്ടാന്‍ മത്സരിക്കുന്ന ഉറുന്പുകള്‍. ഓട്ടത്തിനിടയില്‍ വസ്(തങ്ങള്‍ പറിച്ചെറിഞ്ഞു സ്(തീ സ്വതന്(തയാവുന്നു. മരവിച്ച മുലകളില്‍ പാല്‍ കിനിയുന്നില്ല. ശരീരത്തില്‍ നിന്നും ഓരോ രോമവും പറന്നകലുന്നു. രക്തം കുടിച്ചു മടുത്ത ഉറുന്പുകള്‍ രോമം തിരയുന്നു. അത്ഭുതത്തോടെ കാമം നിറഞ്ഞ കണ്ണുമായ് പുരുഷന്‍മാര്‍, അസൂയയോടെ മറ്റു സ്(തീകള്‍. ആ നോട്ടത്തില്‍ അവളുടെ ശരീരഭാഗങ്ങള്‍ അലിഞ്ഞില്ലാതാവുന്നു. വര്‍ദ്ധിച്ച മനോവേദനയോടെ, വിരൂപമായ ശരീരത്തില്‍ അവള്‍ സ്വയം (പഹരിക്കുന്നു. നിര്‍ത്താതെ ഓടി അവള്‍ നിലത്ത് വീണുരുളുന്നു, ഉരുണ്ടുരുണ്ട് ഭൂമിയാകുന്നു. പാല്‍ കിനിയാത്ത മുലകള്‍ മലകളും, പറന്നകന്ന രോമങ്ങള്‍ മരങ്ങളും, ഇറ്റി വീണ രക്തം ഉറവയും, പറിച്ചെറിഞ്ഞ വസ്(തം പച്ചപ്പുമാകുന്നു. ഓടി മുന്നിലെത്തിയ അവള്‍ മൃത്യുദേവന്‍റെ പുസ്തകത്തില്‍ കയ്യൊപ്പ് ചാര്‍ത്തി തീയിലേക്ക് വീഴുന്നു.

   അങ്ങനെ അവള്‍ ഭൂമിയാകുന്നു, അവള്‍ ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു.

  മൃത്യുദേവന്‍ അലറിച്ചിരിച്ചു...

     വിറങ്ങലിച്ച ഞാന്‍ ...!
വിരഹത്തിന്‍റെ പടുകയത്തില്‍ നിലയില്ലാതെ, മരണത്തിനു വേണ്ടി  കൈകാലിട്ടടിക്കുന്നു...!!!











                                രാകേഷ് രാഘവന്‍