Sunday 30 November 2014

(പണയം

പ്രിയ്യപ്പെട്ടവളേ,

        ഒരിക്കല്‍ കാറ്റെന്നോട് പറഞ്ഞു, നീ ഇന്ന് ഇരിക്കുന്നത് മുള്ളുകളാല്‍ തീര്‍ത്ത പ്രണയത്തിന്‍റെ മുകളിലാണ്. ഞാന്‍ പറഞ്ഞു മുള്ളുള്ള ചെടിയിലാണ് റോസാപ്പൂവ് വിരിയുന്നത്.

         പിറ്റേന്ന് കാറ്റെന്നോട് പറഞ്ഞു പ്രണയത്തിന്‍റെ വേരുകള്‍ നിന്നെ ശ്വാസം മുട്ടിക്കുമെന്ന്. ഞാന്‍ പറഞ്ഞു വേരില്ലെന്കില്‍ സുഹൃത്തേ മധുരമുള്ള കായ്കനികള്‍ നിനക്ക് ലഭിക്കുകയില്ല.

     പിന്നെ രണ്ടു ദിവസത്തേക്ക് കാറ്റ് ആ വഴി വന്നില്ല. ഒടുവില്‍ സര്‍വ്വസുഗന്ധവും നഷ്ടപ്പെട്ട കാറ്റ് ഒരിക്കല്‍ കൂടി എന്നിലേക്ക് വന്നു. സന്കടത്തോടെ കാറ്റ് പറഞ്ഞു, സഹോദരാ, പ്രണയത്തിന്‍റെ പറുദ്ദീസയില്‍ കൊള്ളിവെയ്പും ചതിയും മാത്രമേ ഉള്ളൂ, എന്‍റെ സ്വത്വത്തെ എനിക്കതില്‍ നഷ്ടപ്പെട്ടു.

       ഞാന്‍ പറഞ്ഞു പ്രിയമുള്ളവനേ, നിനക്കുള്ളത് നീ നല്‍കാന്‍ തയ്യാറാകാത്തിടത്തോളം പ്രണയം അരാജകത്വം നിറഞ്ഞതായിരിക്കും...!





                                    -രാകേഷ്  രാഘവന്‍

No comments:

Post a Comment